കൊച്ചി: കോവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ച സർക്കാർ ഉത്തരവിനെതിരെ സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. പുതിയ നിരക്കിൽ ഗുണമേൻമ ഉറപ്പ് വരുത്താനാകില്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ വാദം. കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽ അസോസിയേഷൻ തിങ്കളാഴ്‌ച കോടതിയിൽ റിവ്യൂ ഹരജി നൽകും.
മുറികളിലെ ചികിൽസ, ഇൻഷുറൻസ് തുടങ്ങിയവയുടെ നിരക്കിൽ വ്യക്‌തത വരുത്തണമെന്നും മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നു. മുറികളിലെ ചികിൽസാ നിരക്കും സ്വകാര്യ ഇൻഷുറൻസ് തുക ഈടാക്കുന്നത് സംബന്ധിച്ചും സർക്കാർ ഉത്തരവിൽ പരാമർശിച്ചിരുന്നില്ല. സർക്കാരിന് രണ്ട് തവണ കത്ത് നൽകിയിട്ടും ഉത്തരവിലെ ആശയക്കുഴപ്പം മാറ്റാൻ തയ്യാറായില്ലെന്ന് മാനേജ്‌മെന്റുകൾ പറയുന്നു.
Also Read: ന്യൂനപക്ഷ ആനുകൂല്യങ്ങൾ; 80:20 അനുപാതം റദ്ദാക്കിയ വിധി നിയമവകുപ്പ് പരിശോധിക്കും