ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനും അനുമതി; പുതിയ നയവുമായി കേന്ദ്രം

By Team Member, Malabar News
covid vaccination
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വാക്‌സിന്റെ അടിയന്തിര ഉപയോഗ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയ എല്ലാ വാക്‌സിനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്നാണ് കേന്ദ്രം അറിയിച്ചത്. നീതി ആയോ​ഗ് അം​ഗമായ ഡോക്‌ടർ വികെ പോൾ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ജോൺസൺ ആന്റ് ജോൺസൺ, മൊഡേണ എന്നിവ അടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാ​ഗതം ചെയ്യുന്നതായും ഡോക്‌ടർ വികെ പോൾ അറിയിച്ചു. കൂടാതെ റഷ്യൻ നിർമിത സ്‌പുട്നിക് വാക്‌സിന് ഇനി ക്ളിനിക്കൽ പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും രൂക്ഷമായ അവസ്‌ഥയിലാണ്‌ നിലവിൽ കോവിഡ് വ്യാപനം നടക്കുന്നത്. മിക്ക സംസ്‌ഥാനങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ ആണെന്നും, രാജ്യത്തെ പ്രതിദിന രോഗബാധ ക്രമാതീതമായി ഉയരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ സംസ്‌ഥാനങ്ങൾ ആർടിപിസിആർ പരിശോധനക്ക് പ്രാധാന്യം നൽകാതെ മുന്നോട്ട് പോകുന്നത് രാജ്യത്ത് വലിയ പ്രശനമാണ് ഉണ്ടാക്കുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read also : മംഗലാപുരത്തെ ബോട്ടപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE