ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് വിതരണം മന്ദഗതിയിൽ ആയതോടെ വാക്‌സിൻ പാഴാകുമോ എന്ന ആശങ്കയിൽ രാജ്യം. കാലാവധി കഴിയുന്നതോടെ അടുത്ത 3 മാസത്തിനകം 100 കോടിയോളം ഡോസ് വാക്‌സിൻ പാഴാകുമെന്നാണ് സൂചന.
കൂടാതെ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 11.81 കോടി ഡോസ് വാക്‌സിൻ ഇപ്പോഴും സംസ്‌ഥാനങ്ങളുടെ പക്കൽ ബാക്കിയാണ്. കഴിഞ്ഞ ഡിസംബറിൽ ഉൽപാദനം നിർത്തിയ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് തങ്ങളുടെ കയ്യിൽ 20–25 കോടി ഡോസ് സ്‌റ്റോക്കുണ്ടെന്നും നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഒപ്പം തന്നെ മഹാരാഷ്‌ട്ര, കർണാടക എന്നീ സംസ്‌ഥാനങ്ങൾ വാക്‌സിൻ കാലാവധി അവസാനിക്കുന്ന വിവരം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.
സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പക്കലുള്ള കോവിഡ് വാക്‌സിൻ ഡോസുകളിൽ 20 കോടിയെങ്കിലും സെപ്റ്റംബർ മാസത്തോടെ നശിപ്പിക്കേണ്ടി വരുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്. നിലവിൽ രാജ്യത്ത് പ്രതിദിനം 12 ലക്ഷത്തിലധികം കുത്തിവെപ്പുകൾ നടക്കുന്നുണ്ട്. ഇതിൽ 3-4 ലക്ഷം വരെയാണ് മൂന്നാം ഡോസ് എടുക്കുന്നവരുടെ എണ്ണം.
Read also: മെമ്മറി കാർഡ് പരിശോധിക്കണം; ഹരജിയിൽ ഇന്നും വാദം തുടരും