തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ ആരംഭിക്കുന്നു. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന് വരെയാണ് ഡ്രൈ റണ്‍. ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളായി 25 പേര്‍ വീതം ഓരോ കേന്ദ്രത്തിലും ട്രയല്‍ റണ്ണില്‍ പങ്കെടുക്കും.
പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തില്‍ മന്ത്രി കെകെ ശൈലജ ട്രയല്‍ റണ്ണിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി എത്തിച്ചേർന്നിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായി നടക്കുന്ന ഡ്രൈ റണ്ണിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി സംസ്‌ഥാനം തയാറായി നില്‍ക്കുകയാണ്.
ഡ്രൈ റണിന്റെ നടപടി ക്രമങ്ങള്‍ –
- ആശുപത്രികളില്‍ എത്തിക്കുന്ന വാക്‌സിന്‍ അവിടെ സജ്ജമാക്കിയിട്ടുള്ള കോള്‍ഡ് ബോക്‌സുകളിലേക്ക് മാറ്റും
- ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; ഡ്രൈ റണ്ണില്‍ 25 ആരോഗ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും
- ഇവരെ ആദ്യം കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരുത്തും
- പേരും മറ്റ് വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തും
- മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കും
- ഡോക്‌ടറുടെ സാന്നിധ്യത്തില്‍ വാക്‌സിന്‍ നല്‍കുന്നത് കാണിക്കും
- കുത്തിവെപ്പിന് ശേഷം പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ ഇവരെ അര മണിക്കൂര്‍ നിരീക്ഷിക്കും
- തളര്‍ച്ചയോ, ചൊറിച്ചിലോ, അലര്‍ജിയോ ഇല്ലെങ്കില്‍ തിരികെ വീട്ടിലേക്ക് അയക്കും.
National News: ചൈനീസ് നിർമിത ഗ്രനേഡുമായി കശ്‌മീരിൽ തീവ്രവാദി പിടിയിൽ