ന്യൂഡെല്‍ഹി: സ്‌കൂളുകള്‍ പുനഃരാരംഭിക്കുന്നതിന് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി തുറക്കുന്നതിനാണ് നീക്കം. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് ചൊവ്വാഴ്ച മന്ത്രാലയം
പുറത്ത് ഇറക്കിയിരിക്കുന്നത്. സെപ്‌റ്റംബർ 21 മുതല്‍ സ്‌കൂളുകളില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുറക്കാമെന്നാണ് ആദ്യഘട്ട നിര്‍ദേശം.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സ്‌കൂളുകളിലേക്ക് വരാന്‍ അനുവാദമില്ല. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കരുതെന്നും നിര്‍ദേശത്തിലുണ്ട്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അദ്ധ്യാപകരും ജോലിക്കാരും വിദ്യാര്‍ത്ഥികളും കുറഞ്ഞത് ആറടി ശാരീരിക അകലം ഉറപ്പാക്കണം, മാസ്‌ക് ധരിക്കണം, ഇടക്കിടെ കൈകഴുകണം, ശ്വസന മര്യാദകള്‍ പാലിക്കണം, ആരോഗ്യം സ്വയം നിരീക്ഷിക്കുക, തുപ്പരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. ഓണ്‍ലൈന്‍, വിദൂര പഠനം തുടരുമെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോവിഡ് ബാധിത സോണിന് പുറത്തുള്ള സ്‌കൂളുകള്‍ മാത്രമേ തുറക്കാന്‍ അനുവാദമുള്ളൂ.
ദേശീയ വാര്‍ത്ത: ദാരിദ്ര്യമളക്കാന്‍ പുതുവഴി തേടി നീതി ആയോഗ്