തിരുവനന്തപുരം: മരംമുറി വിവാദം ചർച്ച ചെയ്യാൻ സിപിഐ സംസ്‌ഥാന നിർവാഹക സമിതി യോഗം 23ന് ചേരും. പാർട്ടി ഭരിച്ച രണ്ടു വകുപ്പുകൾ ആരോപണ നിഴലിലായത് സിപിഐയെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിര്‍വാഹക സമിതി യോഗം.
രാഷ്‌ട്രീയ തീരുമാനമനുസരിച്ച് റവന്യൂ വകുപ്പ് സദുദ്ദേശ്യത്തോടെ ഇറക്കിയ ഉത്തരവ് ദുർവ്യാഖ്യാനിച്ചത് ഉദ്യോഗസ്‌ഥർ ആണെന്നാണ് സിപിഐയുടെ നിലപാട്. എന്നാൽ രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഭാഗത്തും വീഴ്‌ചയുണ്ടായോ എന്ന പരിശോധന വേണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്‌തമാണ്.
അതേസമയം മരംമുറിക്കല്‍ ഉത്തരവില്‍ പിഴവുണ്ടായെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്‌തമാക്കി. ആ വാര്‍ത്ത വാസ്‌തവ വിരുദ്ധമാണ്. തെളിയിക്കുന്ന ആധികാരികമായ ഏതെങ്കിലും രേഖ ഉണ്ടെങ്കില്‍ അഭിപ്രായം പറയാമെന്നും മന്ത്രി പറഞ്ഞു.
Must Read: ഏലംകുളം കൊലപാതകം: പരാതികൾ താക്കീതിൽ ഒതുക്കുന്നത് നിയമവിരുദ്ധം; എംസി ജോസഫൈൻ