തിരുവനന്തപുരം: സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്‌ചക്ക് തയാറാവണമെന്ന് ഘടക കക്ഷികളോട് സിപിഐഎം. കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മുന്നണിയിലേക്ക് വന്ന സാഹചര്യത്തിൽ വിട്ടുവീഴ്‌ച വേണമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച അത്രയും സീറ്റുകൾ ഇത്തവണയും വേണമെന്ന് ഘടകക്ഷികൾ ആവശ്യപ്പെട്ടു. വികസന മുന്നേറ്റ യാത്രക്ക് ശേഷം വിശദമായ ചർച്ചയിലേക്ക് കടക്കുമെന്നാണ് റിപ്പോർട്.
കേരളാ കോൺഗ്രസ് എം 15 സീറ്റുകളും എൽജെഡി ഏഴു സീറ്റുകളും ആവശ്യപ്പെട്ടു. നാല് സീറ്റുകൾ എന്ന ആവശ്യത്തിൽ എൻസിപിയും ജനാധിപത്യ കേരള കോൺഗ്രസും ഉറച്ചു നിന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. സിപിഐയുമായി രണ്ടാംഘട്ട ചർച്ചയും ജനതാദൾ എസുമായുള്ള ചർച്ചയും ഈ ആഴ്‌ച തന്നെയുണ്ടാകും.
Read also: പിഎസ്‌സി ഉദ്യോഗാർഥികളോട് പരിഹാസം; എ വിജയരാഘവനെ വിമർശിച്ച് മുല്ലപ്പള്ളി