ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയും; ഡോ. ജോ ജോസഫ്

By Syndicated , Malabar News
jo-joseph
Ajwa Travels

തിരുവനന്തപുരം: തന്റെ സ്‌ഥാനാർഥിത്വം സംബന്ധിച്ച ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫ്. വിവാദങ്ങളോട് പ്രതികരിക്കാൻ ഞാനില്ല. ആരോപണങ്ങളിൽ നിന്ന് സിപിഐഎം ഒളിച്ചോടില്ല. സിൽവർ ലൈൻ ഉൾപ്പടെയുള്ള സർക്കാരിന്റെ എല്ലാ വികസന പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാവുമെന്ന് ഡോ. ജോ ജോസഫ് വ്യക്‌തമാക്കി. 24 ന്യൂസിനോടായിരുന്നു ജോ ജോസഫിന്റെ പ്രതികരണം.

തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി വന്നത് മുതല്‍ കോണ്‍ഗ്രസ് കരച്ചിലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്‌ഥാനാർഥി ശക്‌തനാണെന്നതാണ് ഇതിന്റെ അർഥം. സ്‌ഥാനാർഥി നിര്‍ണയ സ്വാതന്ത്ര്യമെങ്കിലും എല്‍ഡിഎഫിന് അനുവദിക്കണം. യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ എല്‍ഡിഎഫ് മിണ്ടിയിട്ടില്ലല്ലോയെന്നും റിയാസ് ചൂണ്ടിക്കാട്ടി.

അതേസമയം തൃക്കാക്കരയിലെ എൻഡിഎ സ്‌ഥാനാർഥിയെ നാളെ പ്രഖ്യാപിച്ചേക്കും. സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണന്റെ പേരിനാണ് മുൻ‌തൂക്കം. കൂടാതെ സംസ്‌ഥാന വക്‌താവ്‌ ടിപി സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡണ്ട് എസ് ജയകൃഷ്‌ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്.

Read also: സില്‍വര്‍ ലൈന്‍; രാഷ്‌ട്രീയം കാണേണ്ടെന്ന് കെപിസിസി പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE