തിരുവനന്തപുരം: ലീഗിന്റെ തീവ്ര മതവൽക്കരണ രാഷ്‌ട്രീയം കേരളം അംഗീകരിച്ചില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ യുഡിഎഫ് അതിരുകൾ ലംഘിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു. ഒരു ഭാഗത്ത് ബിജെപിയേയും വേറൊരു ഭാഗത്ത് മുസ്‌ലിംലീഗ്-വെൽഫെയർ പാർട്ടി സഖ്യത്തെയും കോൺഗ്രസ് അംഗീകരിച്ചു, വിജയരാഘവൻ അഭിപ്രായപ്പെട്ടു.
മുസ്‌ലിം ഏകീകരണത്തിന്റെ വക്‌താക്കളായ ജമാഅത്തെ ഇസ്‌ലാമിയുടെ മതമൗലികമായ തീവ്ര വർഗീയവൽക്കരണം കോൺഗ്രസ് അംഗീകരിക്കാൻ പാടില്ലായിരുന്നു. സാമ്പത്തിക സംവരണത്തെ ലീഗ് പരസ്യമായി എതിർത്തത് ധ്രുവീകരണം ഉണ്ടാക്കുവാനാണ്. സ്വന്തം നിലപാട് എന്നതിനേക്കാൾ ലീഗീന്റെ വർഗീയ ധ്രുവീകരണമാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
ലീഗും കോൺഗ്രസും അക്രമ രാഷ്‌ട്രീയത്തിന്റെ വഴിയിലേക്കാണ് നീങ്ങുന്നത്. ഇതിന് എതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
Read also: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു