തിരുവനന്തപുരം: ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ് സ്വപ്‌ന. അട്ടക്കുളങ്ങര വനിതാ ജയിലില്‍ വെച്ച് ശരീരത്തിന് ക്ഷീണം ഉണ്ടെന്ന് അറിയിച്ച സ്വപ്‌നയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രക്‌തസമ്മര്‍ദ്ദത്തിലെ വ്യതിയാനം കാരണം പലപ്പോഴും ഇത്തരത്തില്‍ ക്ഷീണമുണ്ടാകാറുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. മുന്‍പും ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് സ്വപ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിനിടെ, പഞ്ചാബിലെ ദേവ് എജ്യൂക്കേഷന്‍ ട്രസ്‌റ്റ് എന്ന സ്‌ഥാപനം വഴിയാണ് സ്വപ്‌ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നേടിയതെന്നാണ് ഇന്ന് പുറത്തു വന്ന വിവരം. സര്‍ട്ടിഫിക്കറ്റ് സ്വപ്‌നക്ക് നല്‍കാന്‍ ഇടനില നിന്നത് തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്‌ഥാപനമായിരുന്നു എന്നും വ്യക്‌തമായിട്ടുണ്ട്.
National News: ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ