കൊച്ചി: അശ്ളീല വീഡിയോ നിർമിക്കാൻ സഹപ്രവർത്തകയെ നിർബന്ധിച്ചുവെന്ന കേസിൽ ക്രൈം മാഗസിനിലെ മറ്റൊരു ജീവനക്കാരനായി തിരച്ചിൽ നടത്തി പോലീസ്. ഇയാളെ പിടികൂടാനായിട്ടില്ല. പരാതിക്കാരിയായ മുൻ ജീവനക്കാരി നൽകിയ മൊഴിയിൽ ക്രൈം മാഗസിൻ എഡിറ്റർ നന്ദകുമാറിനെ കൂടാതെ സഹ പ്രവർത്തകനും പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ഇയാൾക്കായി അന്വേഷണം നടത്തുന്നത്. വനിത മന്ത്രിയുടെ രൂപ സാദൃശ്യമുള്ളതിനാൽ തന്നോട് മന്ത്രിയുടേതെന്ന പേരിൽ അശ്‌ളീല വീഡിയോ ഉണ്ടാക്കാൻ നിർബന്ധിച്ചെന്നാണ് പരാതി.
കാക്കനാട് സ്വദേശിയായ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. സംഭവത്തിൽ ഇന്നലെയാണ് ക്രൈം നന്ദകുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്യുന്നത്. അതേസമയം, കേസിൽ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
Most Read: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതിയിൽ; വാദം തുടരും