തിരുവനന്തപുരം: കോൺഗ്രസിൽ ഡിസിസി അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരവേ യുഡിഎഫിലും തമ്മിലടി. അടുത്ത ആഴ്‌ച നടത്താനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ആർഎസ്‌പി നിലപാട്. പലപ്പോഴായി പാര്‍ട്ടി ഉന്നയിച്ച വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നാണ് ആർഎസ്‌പി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ആർഎസ്‌പി സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ്, ഉന്നയിച്ച കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നത് വരെ മുന്നണി യോഗത്തിൽ പങ്കെടുക്കേണ്ടെന്ന തീരുമാനമെടുത്തത്. തുടർന്ന് തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. സെപ്റ്റംബര്‍ ആറിനുള്ള യുഡിഎഫ് യോഗത്തിന് മുമ്പ് ഉഭയകക്ഷി ചര്‍ച്ചയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്നാണ് ആർഎസ്‌പി മുന്നറിയിപ്പ്.
കോണ്‍ഗ്രസിലെ തമ്മിലടിക്കെതിരെ ആർഎസ്‌പി നേതാവ് ഷിബു ബേബിജോണ്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തുടര്‍ച്ചയായി രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിൽ പൂജ്യത്തിലൊതുങ്ങിയ ആർഎസ്‌പിയില്‍, യുഡിഎഫ് നേതൃത്വത്തോടുള്ള അതൃപ്‌തിയും മുന്നണി മാറ്റം വേണമെന്ന നിലപാടും ശക്‌തമാണ്.
Read also: ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ്