ആർഎസ്‌പിയിൽ കൂട്ടരാജി; പ്രമുഖ നേതാക്കൾ സിപിഎമ്മിലേക്ക്

By Staff Reporter, Malabar News
rsp-flag
Representational Image
Ajwa Travels

കൊല്ലം: ആര്‍എസ്‌പിയില്‍ കൂട്ടരാജി. സംസ്‌ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ആര്‍എസ്‌പിയില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ ശ്രീധരന്‍ പിള്ള, മുന്‍ കൗണ്‍സിലറും ആര്‍എസ്‌പി ജില്ലാ കമ്മിറ്റിയംഗവുമായ പ്രശാന്ത്, ആര്‍വൈഎഫ് കുണ്ടറ മണ്ഡലം കമ്മിറ്റിയംഗം ആര്‍ പ്രദീപ് തുടങ്ങിയവരാണ് രാജി വെച്ചത്.

ഇവര്‍ക്കൊപ്പം ആര്‍എസ്‌പിയുടെ വിദ്യാര്‍ഥി വിഭാഗമായ പിഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് ആര്‍ ശ്രീരാജും പാര്‍ട്ടി വിട്ടു. ആര്‍എസ്‌പി വിട്ടവരെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ മാലയിട്ട് സ്വീകരിച്ചു. ഏറെ കാലമായി കൊല്ലത്തെ ആര്‍എസ്‌പിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇതേത്തുടര്‍ന്നാണ് പാർട്ടിയിലെ പ്രബലര്‍ ഉള്‍പ്പെടെ ആർഎസ്‌പി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത്.

വ്യക്‌തി അധിഷ്‌ഠിതമായാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു വിമതര്‍ ഉയര്‍ത്തിയ പ്രധാന ആരോപണം. ഇതിനിടെ ആര്‍എസ്‌പി നേതാക്കള്‍ മുന്‍ പാര്‍ട്ടി നേതാവായ ആര്‍എസ് ഉണ്ണിയുടെ സ്വത്ത് കൈയ്യേറാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഉയര്‍ന്നുവന്നിരുന്നു.

നേരത്തെ ആര്‍ ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചപ്പോള്‍ ഷിബു ബേബി ജോണ്‍ അടക്കം ഇവരെ നേരില്‍ക്കണ്ടാണ് അനുനയത്തിന് ശ്രമിച്ചത്. ആര്‍എസ്‌പിയില്‍ നിന്നും നൂറിലധികം നേതാക്കള്‍ സിപിഎമ്മിലെത്തിയിട്ടുണ്ടെന്നും തുടര്‍ന്നും ഈ ഒഴുക്ക് ഉണ്ടാകുമെന്നുമാണ് സിപിഎമ്മിന്റെ അവകാശവാദം.

Read Also: തിരുവനന്തപുരത്ത് ടിപിആർ 48 ശതമാനം; കർശന നിയന്ത്രണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE