തിരുവനന്തപുരം: രാജിക്കൊരുങ്ങി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മഹാദേവൻ പിള്ള. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് പിന്നാലെയാണ് വിസിയുടെ രാജി സന്നദ്ധ. അപമാനിതനായി തുടരാനില്ലെന്ന് വൈസ് ചാൻസലർ സിൻഡിക്കേറ്റിനെ അറിയിച്ചു. എന്നാൽ വിസിയെ രാജിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് സിൻഡിക്കേറ്റ് അംഗങ്ങൾ. വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ച പരാമര്‍ശങ്ങളില്‍ നിലവില്‍ അതൃപ്‌തരാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍.
രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദ്ദേശം വിസി നിരാകരിച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. സിൻഡിക്കറ്റ് അംഗങ്ങളുമായി ആലോചിച്ചപ്പോൾ നിർദ്ദേശം അവർ എതിർത്തതായാണ് ചാൻസലർ കൂടിയായ ഗവർണറെ വിസി അറിയിച്ചത്. ചട്ടപ്രകാരം സിൻഡിക്കറ്റ് വിളിച്ചു ചേർത്ത് തീരുമാനം എടുക്കാൻ വിസി തയ്യാറാകാത്തതിനാൽ, ഡി-ലിറ്റ് നൽകാൻ കഴിയില്ലെങ്കിൽ അക്കാര്യം എഴുതി നൽകാൻ ഗവർണർ ആവശ്യപ്പെട്ടു.
തുടർന്ന് വിസി സ്വന്തം കൈപ്പടയിൽ ഇക്കാര്യം എഴുതി നൽകുകയായിരുന്നു. എന്നാൽ അതിൽ തെറ്റുകൾ കടന്നു കൂടിയതോടെയാണ് ഗവർണർ വിസിയെ വിമർശിച്ച് രംഗത്ത് വന്നത്. രാജ്യത്തെ ഏറ്റവും പഴയ സർവകലാശാലകളിൽ ഒന്നിന്റെ വിസിയാണ് ഇത്തരം ഭാഷയിൽ കത്തെഴുതുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.
Read Also: രാജ്യത്തെ ടെക്‌സ്‌റ്റൈൽ കയറ്റുമതിയിൽ വൻ കുതിപ്പ്