ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായതോടെ കർണാടകയിൽ കർശന നിയന്ത്രണം. ഇതിന്റെ ഭാഗമായി അടുത്ത 14 ദിവസത്തേക്ക് സംസ്‌ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചു. നാളെ മുതൽ ഏർപ്പെടുത്തുന്ന കർഫ്യൂ മെയ് 10 വരെ തുടരും. ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്.
അതേസമയം തന്നെ രാവിലെ 6 മണി മുതൽ രാവിലെ 10 മണി വരെ അവശ്യ സാധനങ്ങൾ വാങ്ങാൻ അനുമതി ഉണ്ടാകും. കർഫ്യൂ ഏർപ്പെടുത്താനാണ് തീരുമാനമെങ്കിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. സംസ്‌ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം ഉണ്ടാകുന്നത് ബെംഗളൂരു നഗരത്തിലാണ്. അതിനാൽ തന്നെ ബെംഗളൂരുവിൽ കർശന നിയന്ത്രണങ്ങളായിരിക്കും ഉണ്ടാവുകയെന്ന് അധികൃതർ വ്യക്‌തമാക്കി.
ഒപ്പം തന്നെ സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ കോവിഡ് വാക്‌സിൻ നൽകാനും ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി. ഇതോടെ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്‌ഥാനങ്ങളിലും 18 വയസിന് മുകളിലുള്ള ആളുകൾക്ക് കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കും.
Read also : കോവിഡ് രോഗികളുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രമുണ്ടോ; മഹുവ മൊയ്‌ത്ര