സന്ദീപിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ വീണ്ടും കോടതിയിൽ

By News Desk, Malabar News
Customs
Ajwa Travels

കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇത് രണ്ടാം തവണയാണ് കസ്‌റ്റംസ്‌ കോടതിയെ സമീപിക്കുന്നത്. വാട്‍സാപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ സരിത്താണ് സ്വർണം കടത്തിയതെന്നും ഇതിന് സ്വപ്‌ന സുരേഷും റമീസും സന്ദീപ് നായരും സഹായിച്ചു എന്നാണ് വിലയിരുത്തലെന്നും കസ്‌റ്റംസ്‌ സമർപ്പിച്ച അപേക്ഷയിൽ വ്യക്‌തമാക്കുന്നു. പ്രതികളുടെ പക്കൽ നിന്ന് എൻഐഎ പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണും അടക്കമുള്ള ഉപകരണങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കസ്‌റ്റംസ്‌ പറയുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഈ പരിശോധനയിലൂടെ ലഭിക്കുമെന്നും കസ്‌റ്റംസ്‌ കോടതിയെ അറിയിച്ചു.

കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി ആക്കിയാണ് ചൊവ്വാഴ്‌ച എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. സന്ദീപിന് പിന്നാലെ 4 പേരെ കൂടി മാപ്പ് സാക്ഷിയാകാൻ എൻഐഎ ഒരുങ്ങുന്നുണ്ട്. അതേസമയം, കസ്‌റ്റംസ്‌ കേസിൽ കോഫെപോസ പ്രകാരം കരുതൽ തടങ്കലിലാണ് സന്ദീപ് നായർ ഇപ്പോൾ.

Also Read: കോവിഡ് വാക്‌സിന്‍; രണ്ടാം ഘട്ട ഡ്രൈ റണ്ണും സംസ്‌ഥാനം പൂര്‍ത്തിയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE