കോഴിക്കോട്: ജില്ലയിലെ വെള്ളയിൽ ഹാർബറിനോട് ചേർന്ന് കടലിൽ ചുഴലി. നാല് ബോട്ടുകളുടെ മേൽക്കൂര തകർന്നു. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 15 മിനിറ്റ് നേരമാണ് ചുഴലിക്കാറ്റ് വീശിയത്.
അതേസമയം തൃശൂരിലും ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. പുത്തൂർ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്‌ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീഴുകയും വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോവുകയും ചെയ്‌തു. ഇന്നലെ രാത്രിയാണ് ശക്‌തമായ കാറ്റുണ്ടായത്. മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചു.
തൃശൂരിലെ ചേർപ്പ്, ഊരകം, ചേനം മേഖലകളിൽ ഇന്നലെ ഉച്ചയോടെയുണ്ടായ ശക്‌തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്‌ടം സംഭവിച്ചതായാണ് റിപ്പോർട്. ചേർപ്പിൽ വീടുകളുടെ മേൽക്കൂര പറന്നുപോയി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.
Most Read: മങ്കിപോക്‌സ്; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു