കാസർഗോഡ്: ജില്ലയിലെ ഓക്‌സിജന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആസൂത്രണം ചെയ്‌ത ‘സിലിണ്ടര്‍ ചലഞ്ച്’ ലക്ഷ്യത്തിലെത്തുന്നു. ചലഞ്ചിലൂടെ ഇതുവരെ 287 സിലിണ്ടറുകളാണ് ലഭിച്ചത്. നാല് ലക്ഷത്തോളം രൂപയാണ് സിലിണ്ടറുകൾ വാങ്ങുവാനായി വ്യക്‌തികളും സ്‌ഥാപനങ്ങളും സന്നദ്ധ സംഘടനകളും വഴി കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് എത്തിയത്.
നേരത്തെ ഗുജറാത്തിലെ കമ്പനിയില്‍ നിന്നും 330 സിലിണ്ടറുകള്‍ വാങ്ങാനാണ് തീരുമാനിച്ചത്. എന്നാല്‍ ഇത് ലഭിക്കാനെടുക്കുന്ന കാലതാമസം ഒഴിവാക്കാനാണ് വ്യാവസായിക ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് ചാലഞ്ചിന് തുടക്കമിട്ടത്.
അതേസമയം ജില്ലയിലേക്ക് വാങ്ങുന്ന സിലിണ്ടര്‍ എത്തുന്ന മുറയ്‌ക്ക് ഇവയെല്ലാം തിരിച്ചു നല്‍കുമെന്ന ഉറപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ ചലഞ്ച് വഴി സാധിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്‌ണന്‍ പറഞ്ഞു.
130 സിലിണ്ടറുകള്‍ കൂടി മറ്റു ജില്ലകളില്‍ നിന്ന് കാസർഗോഡേക്ക് എത്തിച്ചിട്ടുണ്ട്. ജില്ലയില്‍ എത്തുന്ന സിലിണ്ടര്‍ സ്‌റ്റോക്ക് അതാത് ദിവസം തീരുന്നതായി അധികൃതർ പറഞ്ഞു. നിലവില്‍ 200 സിലിണ്ടറുകള്‍ വരെ ദിവസേനെ ആവശ്യമായി വരുന്നുണ്ട്. ധര്‍മശാലയിലെ ബാല്‍കോയില്‍ നിന്നാണ് ഓക്‌സിജന്‍ ജില്ലയിലേക്ക് എത്തിക്കുന്നത്.
Malabar News: മൽസ്യവണ്ടിയിൽ മദ്യക്കടത്ത്; ഇരിട്ടിയിൽ രണ്ടുപേർ അറസ്‌റ്റിൽ