പരാതി പിന്‍വലിച്ചില്ല; മധ്യപ്രദേശില്‍ ദളിത് സഹോദരങ്ങളെ മര്‍ദ്ദിച്ച് വീടിന് തീവെച്ചു

By Staff Reporter, Malabar News
national image_malabar news
ദളിത് സഹോദരങ്ങളുടെ വീടിന് തീവെച്ച നിലയിൽ (Image Courtesy:HT)
Ajwa Travels

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദളിത് സഹോദരങ്ങള്‍ക്ക് നേരെ ക്രൂര ആക്രമണം. ഇവരുടെ വീടും അഗ്‌നിക്കിരയാക്കി. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് സംഭവം. മുന്‍പ് നല്‍കിയ പോലീസ് പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് ക്രൂര ആക്രമണം.

രണ്ടു വര്‍ഷം മുന്‍പ് കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട് ശാന്തറാം ദോഹ്‌രെ എന്നയാള്‍ പ്രദേശത്തെ പവന്‍ യാദവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പവന്‍ യാദവിനെതിരെ പോലീസ് കേസുമെടുത്തിരുന്നു. ഇതോടെയാണ് പരാതി പിന്‍വലിക്കണമെന്ന് ഇയാള്‍ ശാന്തറാമിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ശാന്താറാം ഇതിന് തയ്യാറാകാതെ വന്നതോടെ ആയിരുന്നു പവന്‍ യാദവ് സംഘം ചേര്‍ന്ന് ശാന്തറാം ദോഹ്‌രെയെയും സഹോദരന്‍ സന്ദീപ് ദോഹ്‌രെയേയും മര്‍ദിച്ചത്. അക്രമത്തില്‍ ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

പത്തിലേറെ പേരടങ്ങുന്ന സംഘമാണ് സഹോദരങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്. തോക്കിന്റെ പിന്‍ഭാഗം കൊണ്ടായിരുന്നു മര്‍ദനം. പിന്നീട് ഇവരുടെ കുടിലും അക്രമികള്‍ കത്തിക്കുക ആയിരുന്നു. മാത്രവുമല്ല ഇവര്‍ വെടിയുതിര്‍ക്കുകയും ചെയ്‌തതായി പരിസരവാസികളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

പവന്‍ കുമാറിന് പുറമെ, പ്രതികളായ കല്ലു യാദവിനെയും മറ്റു ബന്ധുക്കളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പത്ത് മുതല്‍ പന്ത്രണ്ട് പേരടങ്ങുന്ന സംഘം മോട്ടര്‍ സൈക്കിളില്‍ എത്തിയായിരുന്നു മര്‍ദ്ദനമെന്ന് അക്രമണത്തിനിരയായ സഹോദരങ്ങള്‍ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം.

Read Also: മുന്‍ രഞ്‌ജി താരം സികെ ഭാസ്‌കരന്‍ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE