ന്യൂഡെൽഹി: ഉത്തർ പ്രദേശിലും ബീഹാറിലും മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ കേന്ദ്ര സർക്കാരിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് 4 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.
ഇതുവരെ നൂറോളം മൃതദേഹങ്ങളാണ് ഗംഗാ നദിയിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് ഇരു സംസ്‌ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു.
ഉത്തർപ്രദേശിൽ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങൾ മധ്യപ്രദേശിലേക്കും ബീഹാറിലേക്കും ഗംഗയിലൂടെ ഒഴുകി എത്തിയിരുന്നു. കൂടാതെ കിഴക്കൻ യുപി ഭാഗങ്ങളിൽ നദിയുടെ കരയിൽ നിരവധി മൃതദേഹങ്ങൾ അടിയുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഉത്തർപ്രദേശിലെ ഉന്നാവിൽ നദിക്കരയിൽ മൃതദേഹങ്ങൾ മണലിൽ പൂഴ്‌ത്തിയ നിലയിലും കണ്ടെത്തിയിരുന്നു.
Read also: റാപ്പിഡ് സേഫ്റ്റി ഓഡിറ്റ്; ഓക്‌സിജൻ ലഭ്യതയടക്കം ഉറപ്പ് വരുത്തുക ലക്ഷ്യം