ബസ് സ്റ്റോപ്പില്‍ മൃതദേഹം കിടന്നത് രണ്ടര മണിക്കൂറിലധികം; ഒടുവില്‍ നടപടി

By Desk Reporter, Malabar News
Malabar News_Bus Stop in Kerala
Representational image
Ajwa Travels

പാലക്കാട്: കൊടുവായൂരില്‍ ബസ് സ്റ്റോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടര മണിക്കൂറിലധികം ബസ് സ്റ്റോപ്പില്‍ അനാഥമായി കിടന്നതിനു ശേഷമാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കൊടുവായൂര്‍ സ്വദേശി സിറാജുദ്ധീന്റെ മൃതദേഹത്തോടാണ് അധികൃതരുടെ ഈ അനീതി. വൈകുന്നേരം 6.30 ഓടെ മരിച്ച നിലയില്‍ കണ്ട സിറാജുദ്ധീനെ 10.30 ന് മാത്രമാണ് മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ നടപടി ആയത്.

കൊടുവായൂര്‍ മിനി സ്റ്റോപ്പിലാണ് സംഭവം. പ്രദേശവാസിയായ സിറാജുദ്ധീന്‍ ആറു മണിയോടെ തന്നെ ബസ് സ്റ്റോപ്പില്‍ കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍ 6.30 ഓടെയാണ് ഇയാള്‍ മരിച്ചു കിടക്കുകയാണെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പോലീസെത്തി ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാതൊരുവിധ നടപടിയുണ്ടായില്ല. രണ്ടു മണിക്കൂറിലേറെയാണ് മൃതദേഹം വഴിയരികില്‍ അനാഥമായി കിടന്നത്. ഒടുവില്‍ മൃതദേഹത്തോടുള്ള ഈ അനീതി മാദ്ധ്യമങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടതോടെയാണ് അധികൃതര്‍ എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് നാട്ടുകാരും പൊലീസും മൃതദേഹമെടുക്കാന്‍ മുതിരാതിരുന്നത്. ആരോഗ്യ വകുപ്പിനെ അറിയിച്ചപ്പോള്‍ വാഹനമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് അറിയുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കെ ബാബു എംഎല്‍എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE