കൊച്ചി: വടക്കൻ പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തു പോലീസ് പിടിയിലായി. ഇവർ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. കാക്കനാട് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇവർ കുറ്റം സമ്മതിച്ചതായാണ് വിവരം. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പ്രതിക്ക് ആരെങ്കിലും ഒളിവിൽ കഴിയാൻ സഹായം നൽകിയോ എന്നടക്കമുള്ള കാര്യങ്ങൾ ഇനി അറിയാനുണ്ട്.
ജിത്തുവിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പറവൂർ പെരുവാരം പനോരമ നഗർ അറയ്‌ക്കപ്പറമ്പിൽ ശിവാനന്ദന്റെ വീട്ടിലാണ് അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളിൽ ഒരാളായ വിസ്‌മയ പൊള്ളലേറ്റ് മരിച്ചത്. തുടർന്ന് കാണാതായ സഹോദരിക്കായി തിരച്ചിൽ ശക്‌തമാക്കിയിരുന്നു.
വിസ്‌മയയുടെ മൃതദേഹം കഴിഞ്ഞ ദിവസം പോസ്‌റ്റുമോർട്ടം നടത്തിയിരുന്നു. പൊള്ളലേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിസ്‍മയയുടെ ശരീരത്തില്‍ നിന്ന് മരണകാരണമായ തരത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടില്ല. ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞതിനിലാണ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതെന്ന് പോലീസ് വ്യക്‌തമാക്കി. പോസ്‌റ്റുമോർട്ടത്തിന് ശേഷം വിസ്‌മയയുടെ ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകി.
Most Read: കിഴക്കമ്പലം ആക്രമണം; വ്യവസായത്തിന്റെ മറവിൽ ഗുണ്ടായിസം അനുവദിക്കില്ലെന്ന് ഷാഫി പറമ്പിൽ