കിഴക്കമ്പലം ആക്രമണം; വ്യവസായത്തിന്റെ മറവിൽ ഗുണ്ടായിസം അനുവദിക്കില്ലെന്ന് ഷാഫി പറമ്പിൽ

By News Desk, Malabar News
Ajwa Travels

കൊച്ചി: കിറ്റക്‌സ്‌ എംഡി സാബു എം ജേക്കബിനെ കിഴക്കമ്പലത്തെ അക്രമത്തിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കമ്പനിയിലേക്ക് മാർച്ച് നടത്തി. വ്യവസായത്തിന്റെ മറവിൽ ഗുണ്ടായിസം വളർത്താൻ അനുവദിക്കില്ലെന്ന് സമരം ഉൽഘാടനം ചെയ്‌ത ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം, കിഴക്കമ്പലത്ത് കിറ്റക്‌സ്‌ തൊഴിലാളി ക്യാംപിൽ വെച്ച് ഇൻസ്‌പെക്‌ടറെ വധിക്കാൻ ശ്രമിച്ച കേസിലെ നാല് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. എഎസ്‌പിയുടെ നേതൃത്വത്തിൽ പ്രതികളുമായി ക്യാംപിൽ തെളിവെടുപ്പ് നടത്തി.

കിഴക്കമ്പലത്ത് കിറ്റക്‌സ്‌ തൊഴിലാകളായ ഇതരസംസ്‌ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മൂന്ന് ദിവസത്തേക്കാണ് കസ്‌റ്റഡി അനുവദിച്ചത്. ഒന്നാം പ്രതി ടിഎച്ച് ഗുൽസൻ സിങ്, രണ്ടാം പ്രതി സെർതോ ഹെൻജാഖപ്‌ കോം, മൂന്നാം പ്രതി ബോയ്‌ച്ച സിങ്, പതിനാലാം പ്രതി ലൂയിസ് ഹെബ്രോവൻ എന്നിവരെയാണ് കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതി കസ്‌റ്റഡിയിൽ വിട്ടത്. കസ്‌റ്റഡിയിൽ കിട്ടിയതിന് പിന്നാലെ പ്രതികളെ കിഴക്കമ്പലത്ത് എത്തിച്ച് തെളിവെടുത്തു.

എഎസ്‌പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ ക്യാംപിലെ പന്ത്രണ്ട് ലൈൻ ക്വാർട്ടേഴ്‌സുകളിലും പോലീസ് പരിശോധന നടത്തി. അക്രമം നടന്ന ദിവസം സ്‌ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്‌ഥന്റെ തിരിച്ചറിയൽ കാർഡ് ക്യാംപിൽ നിന്ന് കണ്ടെടുത്തു. സംഘർഷത്തിൽ ലേബർ കമ്മീഷണറുടെ റിപ്പോർട് ലഭിച്ചാലുടൻ തന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Also Read: ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി: നടപടിക്ക് മുഖ്യമന്ത്രി ധൈര്യം കാണിക്കണം; പിഎംഎ സലാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE