തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. അസ്വാഭാവിക മരണത്തിനാണ് കായംകുളം പോലീസ് കേസെടുത്തിട്ടുള്ളത്. ഭാര്യ മായയുടേയും ബന്ധുക്കളുടേയും പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ് എടുത്തത്. മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഞായറാഴ്‌ച രാത്രി ഒന്‍പതരക്കായിരുന്നു അന്ത്യം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
അവശത കൂടിയപ്പോൾ അവിടെനിന്ന് കരുനാഗപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംസ്‌കാര സമയം ഇന്ന് തീരുമാനിക്കും. മൃതദേഹം തിരുവനന്തപുരത്ത് നിന്ന് സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകുന്നതിലും ഇന്ന് തീരുമാനമുണ്ടാകും.
Also Read: അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യണം; ആവശ്യവുമായി ബന്ധുക്കള്‍