തിരുവനന്തപുരം: അന്തരിച്ച പ്രശസ്‌ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കള്‍. കായംകുളം സ്‌റ്റേഷനിലെത്തി ബന്ധുക്കള്‍ ആവശ്യം അറിയിച്ചു. കായംകുളം പോലീസ് ഉടന്‍ തിരുവനന്തപുരത്തേക്കു പുറപ്പെടും.
ഇന്നലെ രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അനില്‍ പനച്ചൂരാന്റെ അന്ത്യം. കോവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേരത്തെ ചികില്‍സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. എന്നാല്‍ അവിടെ നടത്തിയ ചികില്‍സയും ഫലിക്കാതായതോടെ അദ്ദേഹത്തെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് രാത്രി ഒന്‍പതരക്കായിരുന്നു മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം അനില്‍പനച്ചൂരാന്റെ സംസ്‌കാരസമയം ഇന്ന് തീരുമാനിക്കും. മൃതദേഹം തിരുവനന്തപുരത്ത് നിന്ന് സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകുന്നതിലും ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് ബാധയുടെ അനന്തരഫലം കൊണ്ട് മരണമടയുന്ന പ്രശസ്‌തരുടെ കൂട്ടത്തിലേക്ക് ചേക്കേറിയ മലയാളികളുടെ പ്രിയ കവിയുടെ അകാല മരണത്തില്‍ നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി.
Read Also: ‘ചോര വീണ മണ്ണിലും’ ‘ജിമിക്കി കമ്മലും’ ഉപേക്ഷിച്ച അനിൽ പനച്ചൂരാന് യാത്രാമൊഴി