കൊച്ചി: കൊല്ലത്തെ വിസ്‌മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെ സ്‌ത്രീധന പീഡന മരണകുറ്റം നിലനിൽക്കില്ലെന്നാണ് കിരൺ കുമാറിന്റെ പ്രധാന വാദം.
മരണസമയത്തോ അതിന് മുൻപോ വിസ്‌മയയെ താൻ മർദ്ദിച്ചതിന് തെളിവുകളില്ല. ചില മുൻകാല സംഭവങ്ങളുടെ പേരിലാണ് തന്നെ പ്രതിയാക്കിയത്. കേസിലെ അന്വേഷണം നിർത്തി വയ്‌ക്കണമെന്ന് കിരൺ കുമാർ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെടുന്നു. ഹരജിയിൽ നിലപാട് അറിയിക്കാൻ പൊലീസിനോട് കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.
സ്‌ത്രീധന പീഡന മരണം ഐപിസി 304-ബി കേസിൽ നിലനിൽക്കുമോ എന്ന കാര്യത്തിലാണ് നിലപാട് അറിയിക്കേണ്ടത്. കിരൺ കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ ശാസ്‌താംകോട്ട ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിന് ശേഷം കിരൺ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുകയാണ്.
Read Also: കൊടകര കവർച്ചാ കേസ്; അന്വേഷണ സംഘം ഇന്ന് റിപ്പോർട് സമർപ്പിക്കും