ഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്‌ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും വിദഗ്‌ധരുടെ സംഘവും അടുത്ത ആഴ്‌ച കൂടിക്കാഴ്‌ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.
ഇന്ന് ചേർന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തിൽ കോവാക്‌സിന്റെ അനുമതി അജണ്ടയാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. ഇന്ത്യ വികസിപ്പിച്ച വാക്‌സിനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ കോവാക്‌സിൻ ഉൽപാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനൽ കൂടുതൽ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകുന്നത്. വാക്‌സിന്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. അനുമതിക്ക് ഇനിയും ഒരാഴ്‌ച കൂടി കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
Must Read: രാഹുൽ ഗാന്ധി നാളെ ലഖിംപൂരിലേക്ക്; യോഗിയ്‌ക്ക് കത്ത് നൽകി