മലപ്പുറം: പിടിച്ചുപറി, മാല മോഷണം തുടങ്ങിയ കേസുകളിലെ പ്രതി 22 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. കേരളശ്ശേരി തടുക്കശ്ശേരി മാനിയംകുന്ന് സ്വദേശി സുന്ദരനെ (42) യാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. തൃശൂർ റേഞ്ച് ഡിഐജിയുടെ നിർദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് പാലക്കാട്ടുള്ള വസതിയിൽ വെച്ച് സുന്ദരൻ പോലീസിന്റെ പിടിയിലായത്.
22 വർഷം മുൻപ് ഇയാൾ തിരൂരിലെ ഒരു ഹോട്ടലിൽ ജോലിചെയ്‌തിരുന്ന കാലത്താണ് മോഷണങ്ങൾ നടത്തിയത്. കൂടെ ജോലി ചെയ്‌തിരുന്ന കണ്ണൂർ സ്വദേശികളും ഇയാൾക്കൊപ്പം മോഷണങ്ങളിൽ സഹായികളായി ഉണ്ടായിരുന്നു. പിടിച്ചുപറി, മാലമോഷണം എന്നീ കേസുകളിൽ ഇയാൾക്കെതിരെ അന്ന് പോലീസ് കേസെടുത്തിരുന്നു.
ഇതിനിടെ ഹോട്ടലുടമയുടെ ഭാര്യയുടെ സ്വർണമാലയും ഇവർ മോഷ്‌ടിച്ചിരുന്നു. തുടർന്ന് പോലീസ് പിടിയിലായ സുന്ദരൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നെന്ന് കുറ്റിപ്പുറം പോലീസ് പറഞ്ഞു.
Read Also: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു; ദുരൂഹത ഉള്ളതായി ബന്ധുക്കൾ