തിരുവനന്തപുരം: പുലിമുട്ട് നിർമാണം തീരാത്തതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം വൈകുന്നതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർ കോവിൽ. തുറമുഖ നിർമാണം വൈകുന്നത് ചോദ്യം ചെയ്‌ത് കൊണ്ടുള്ള അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നൽകിയ അനുമതി നോട്ടീസിന് മറുപടി പറയുകയായിരുന്നു അഹമ്മദ് ദേവർകോവിൽ.
തുറമുഖ നിർമാണം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് കാലാവധി നീട്ടി ചോദിച്ചിട്ടുണ്ട്. സർക്കാർ ഇളവുകൾ നൽകിയെങ്കിലും അതിൽ തൃപ്‌തരാവാതെ അദാനി ആർബിട്രേഷനിൽ പോയി. സർക്കാരും ആർബിട്രെഷനിൽ ഈ വാദം ഉന്നയിക്കും.
പുലിമുട്ട് നിർമാണം വൈകാൻ കാരണം പാറ കിട്ടാത്തതാണെന്നും പാറ കൊണ്ട് വരാനുള്ള ഉത്തരവാദിത്തം അദാനിക്കാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അടുത്ത വർഷത്തേക്ക് പുലിമുട്ട് നിർമാണത്തിന്റെ ബഹുഭൂരിപക്ഷവും തീർക്കും എന്നാണ് അദാനി നൽകിയ ഉറപ്പെന്നും അടുത്ത മൺസൂണിൻ്റെ മുൻപായി അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.
Read Also: പ്ളസ് വൺ പ്രവേശനം; ഫുൾ എ പ്ളസ് ലഭിച്ചവർക്കും സീറ്റില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം