ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നയിക്കുന്ന സമരം ഒന്‍പത് ദിവസം പിന്നിട്ടു. ഇന്ന് വീണ്ടും സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്രം നിര്‍ണായക ചര്‍ച്ച നടത്തും. കഴിഞ്ഞ ചര്‍ച്ച പരാജയമായതിനെ തുടര്‍ന്ന് സംഘടനകള്‍ ഇന്ന് മുതല്‍ ഡെല്‍ഹിയില്‍ സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ ഭാഗമായി രാജ്യമൊട്ടാകെ പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും, ഡെല്‍ഹിയിലേക്കുള്ള റോഡുകള്‍ പൂര്‍ണമായും ഉപരോധിക്കാനും കര്‍ഷകര്‍ തീരുമാനിച്ചു.
കര്‍ഷക സംഘടനകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സർക്കാർ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും ചര്‍ച്ച നടത്താമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് സംഘടനകള്‍ അംഗീകരിച്ചില്ല. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്ത് കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്നാണ് സംഘടനകള്‍ മുന്നോട്ട് വച്ച ആവശ്യം. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാഞ്ഞതോടെ ചര്‍ച്ച പരാജയപ്പെട്ടു. താങ്ങുവിലയില്‍ അടക്കം ചില ഉത്തരവുകള്‍ പുറത്തിറക്കാം, ഇതിലൂടെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ച വാദം. എന്നാല്‍ ഇത് സംഘടനകളും അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു.
Read also : കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണം; എംപിമാർ