ന്യൂഡെൽഹി: കോവിഡ് ഡെൽറ്റ വകഭേദം വാക്സിനെടുത്തവരെയും ഇല്ലാത്തവരെയും ഒരുപോലെ ബാധിക്കുമെന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ചെന്നൈയിൽ നടത്തിയ സർവേയിലാണ് നിർണായക കണ്ടെത്തൽ. വാക്സിനെടുത്തവരിൽ പക്ഷേ, ഇതുണ്ടാക്കുന്ന ആഘാതം കുറക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.
വാക്സിനെടുത്തവരും അല്ലാത്തവരുമെന്ന വ്യത്യാസമില്ലാതെയാണ് ബി.1.617.2 എന്ന ഡെൽറ്റ വകഭേദം പടരുന്നത്. നിലവിൽ ലോകം മുഴുവൻ ഈ വകഭേദമാണ് കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നതും. ഇന്ത്യയിൽ രണ്ടാം തരംഗത്തിൽ അതിതീവ്ര വ്യാപനത്തിന് കാരണമായതും ഡെൽറ്റയാണ്.
അതേസമയം കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകൾ സ്വീകരിച്ചവരിൽ മരണസാധ്യത കുറവാണെന്ന് കണ്ടെത്തിയത് ആശ്വാസം നൽകുന്നതാണെന്ന് പഠനത്തിൽ പങ്കാളിയായ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് എപിഡമിയോളജി ശാസ്ത്രജ്ഞൻ ജെറോമി തങ്കരാജ് പറഞ്ഞു.
Malabar News: നിലമ്പൂർ-ഷൊർണൂർ പാതയിലെ പകൽ സർവീസുകൾ നിലച്ചിട്ട് ഒന്നര വർഷം