തൃശൂർ: നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ അറസ്‌റ്റിലായ നടൻ ശ്രീജിത്ത് രവിയെ കോടതി റിമാൻഡ് ചെയ്‌തു. തൃശൂർ അഡീഷണൽ സെഷൻസ് കോടതി 14 ദിവസത്തേക്കാണ് ശ്രീജിത്ത് രവിയെ റിമാൻഡ് ചെയ്‌തത്.
കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ തൃശൂർ വെസ്‌റ്റ് പോലീസ് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ശ്രീജിത്ത് രവിയുടേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നം ആണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിലെ ജാമ്യ ഹരജിയിൽ വാദിച്ചത്.
എന്നാൽ, ശ്രീജിത്ത് രവി മുൻപും ഇതേ കുറ്റം ചെയ്‌തിട്ടുണ്ടെന്നും, അതിനാൽ തന്നെ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നുമാണ് പോലീസ് കോടതിയിൽ വ്യക്‌തമാക്കിയത്. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. തൃശൂരിലെ അയ്യന്തോള്‍ എസ്എന്‍പാര്‍ക്കിൽ വച്ച് ജൂലൈ 4ആം തീയതി വൈകിട്ടാണ് സംഭവുണ്ടായത്.
14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്‌നതാപ്രദര്‍ശനം. തുടർന്ന് കുട്ടികൾ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. സമാനമായ കേസിൽ മുൻപ് പാലക്കാട് നിന്നും ശ്രീജിത്ത് രവി അറസ്‌റ്റിലായിട്ടുണ്ട്.
Most Read: അട്ടപ്പാടി മധു കേസ്; വിചാരണ വീണ്ടും മാറ്റി