ടിഡിഎസിനെ ചൊല്ലി ആദായ വകുപ്പുമായി തർക്കം; നിലപാട് വ്യക്‌തമാക്കി കിഫ്‌ബി

By News Desk, Malabar News
Income tax raid in kiifb
Ajwa Travels

തിരുവനന്തപുരം: പരിശോധനക്കിടെ കിഫ്‌ബിയും ആദായ വകുപ്പുമായി തർക്കം. ടിഡിഎസിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥർ രാത്രി വൈകി കിഫ്‌ബി ആസ്‌ഥാനത്ത് എത്തിയത്. പദ്ധതി നടത്തിപ്പ് ഏജൻസികളാണ് ടിഡിഎസ് അടക്കേണ്ടതെന്നും അവർ അത് അടച്ചിട്ടുണ്ടെന്നുമുള്ള നിലപാടിൽ കിഫ്‌ബി ഉറച്ചുനിന്നു.

അതേസമയം, ധനമന്ത്രി തോമസ് ഐസക്ക് കിഫ്‌ബിയിലെത്തി ഉന്നത ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തി. ഇന്നലെ ഉച്ചക്ക് ആദായനികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ കിഫ്‌ബി ആസ്‌ഥാനത്ത് ആരംഭിച്ച പരിശോധന പത്ത് മണിക്കൂറോളം നീണ്ടു. അർധരാത്രിയോടെയാണ് പരിശോധന പൂർത്തിയായത്.

കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു. അഞ്ചു വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നേരത്തെ കിഫ്‌ബിക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി ലഭിച്ചതിന് പിന്നാലെയായിരുന്നു പരിശോധന. കിഫ്‌ബി അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, നികുതി വിവരകണക്കുകൾ, പണം വന്ന വഴി തുടങ്ങിയവയാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു കിഫ്‌ബിയുടെ പ്രതികരണം.

Also Read: തെളിവുകളുടെ അഭാവം; സോളാർ കേസിൽ ക്‌ളീൻ ചിറ്റ് ഉമ്മൻ ചാണ്ടിക്ക് മാത്രം; അന്വേഷണം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE