തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ദേശീയ പാത വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും, പ്രദേശവാസികള്‍ക്ക് സൗജന്യ യാത്രക്ക് സംവിധാനം ഒരുക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.
കഴക്കൂട്ടം-കാരോട് ബൈപ്പാസ് തിരുവല്ലം ടോള്‍ പ്ളാസയിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം വേണം, എന്നാല്‍ വികസനം ഉണ്ടാക്കുന്ന വിഷമങ്ങള്‍ പരമാവധി കുറയ്‌ക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.
അതേസമയം, തിരുവല്ലം ടോള്‍ പ്ളാസയിലെ പിരിവിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്‌തമാകുന്നുണ്ട്. നിലവില്‍ ഇവിടെ ടോള്‍ പിരിവ് നിര്‍ത്തി വെച്ചിരിക്കുകയാണ്. റോഡ് പണി പൂര്‍ണമാവുന്നതിന് മുൻപ് തന്നെ ടോള്‍ പിരിവ് തുടങ്ങിയെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
Read Also: കൊടിക്കുന്നിലിന്റെ വിവാദ പരാമർശം; മറുപടിയുമായി കെ രാധാകൃഷ്‌ണൻ