ഭരത്പുർ: രാജസ്‌ഥാനിലെ ഭരത്പുരിൽ ഡോക്‌ടർ ദമ്പതികളെ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്‌ച വൈകീട്ട് 4.45നാണ് സംഭവം. ഡോക്‌ടർമാരായ സുധീപ് ഗുപ്‌ത (46), ഭാര്യ സീമാ ഗുപ്‌ത (44) എന്നിവർക്കാണ് വെടിയേറ്റത്. ഇരുവരും സംഭവസ്‌ഥലത്ത് വെച്ച് മരിച്ചു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. സീമാ ഗുപ്‌ത കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന സ്‌ത്രീയുടെ സഹോദരനും ബന്ധുവുമാണ് ദമ്പതികളെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. സ്‌ത്രീയും മകനും 2019ലാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ ഡോക്‌ടർ ദമ്പതികൾ ആരോപണ വിധേയരായിരുന്നു. സീമാ ഗുപ്‌തയുടെ അമ്മക്ക് എതിരെയും കേസിൽ ആരോപണം ഉയർന്നിരുന്നു.
സുധീപ് ഗുപ്‌തയുമായി ഈ സ്‌ത്രീക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. സീമാ ഗുപ്‌തയും മാതാവും 2019ൽ സ്‌ത്രീയുടെ വീടിന് തീയിട്ടുവെന്നാണ് കേസ്. തീപിടുത്തത്തിൽ സ്‌ത്രീയും കുട്ടിയും വെന്തുമരിച്ചു. തുടർന്ന് ഡോക്‌ടർ ദമ്പതികളും മാതാവും ജയിലിലായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയ സമയത്താണ് ദമ്പതികളുടെ കൊലപാതകം.
Read also: കേന്ദ്രം-മമത പോര് രൂക്ഷം; ബംഗാൾ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചു