കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ജീവനക്കാരുടെ അനാസ്‌ഥ വെളിപ്പെടുത്തിയ ഡോക്‌ടർ നജ്മക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി. സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഡോ. നജ്മ പോലീസ് കമ്മീഷണര്‍ക്കും, സൈബര്‍ സെല്ലിനും പരാതി സമര്‍പ്പിച്ചു.
തനിക്കെതിരെ നടക്കുന്ന ഇത്തരം അക്രമങ്ങളിലൂടെ തന്നെ തളര്‍ത്താന്‍ സാധിക്കില്ലെന്നും, സത്യം തുറന്നു പറയുന്ന ആളുകള്‍ക്ക് ഭാവിയില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ ഇപ്പോള്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും നജ്മ വ്യക്‌തമാക്കി.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ചത് ജീവനക്കാരുടെ അനാസ്‌ഥ മൂലമാണെന്ന് വ്യക്‌തമാക്കി നഴ്‌സിംഗ് ഓഫീസറായ ജലജ ശബ്‌ദ സന്ദേശം പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കാര്യം ശരി വച്ചുകൊണ്ടാണ് ഡോ. നജ്മയും രംഗത്ത് വന്നത്. സംഭവം വിവാദമായതോടെ ഡോക്‌ടറെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു.
Read also : പ്രതിദിന കോവിഡ് കണക്കുകൾ റെക്കോർഡിൽ എത്തിയെന്ന് ലോകാരോഗ്യ സംഘടന