കളമശേരി ദത്ത്; കുഞ്ഞിന്റെ സംരക്ഷണം ഇനി തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾക്ക്

By Trainee Reporter, Malabar News
Kalamasery adoption
Representational Image
Ajwa Travels

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുട്ടിയുടെ ദത്ത് നടപടികളിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്റെ താൽക്കാലിലെ സംരക്ഷണം തൃപ്പുണ്ണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാമെന്ന് കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിച്ചു. ദത്ത് സംഭവം ചർച്ച ആയതോടെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരുന്നു.

കുഞ്ഞിന്റെ സംരക്ഷണ അവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾ സിഡബ്‌ള്യൂസിയ്‌ക്ക് (ചൈൽഡ് വെൽഫെയർ കമ്മിറ്റി) മുന്നിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് സിഡബ്‌ള്യൂസി കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കളുടെ അനുവാദം തേടിയത്.

ആറ് മാസത്തേക്ക് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ വിട്ടുനൽകുന്നതിന് തടസമില്ലെന്ന് കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെയോ മറ്റന്നാളോ ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിക്കുമെന്നാണ് സൂചന.

Most Read: ചുട്ടുപൊള്ളി സംസ്‌ഥാനം; മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE