ന്യൂഡെൽഹി: രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ ഉദ്യോഗസ്‌ഥരുടെ കയ്യില്‍ നിന്നും ഫയലുകള്‍ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. നാടകീയ രംഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ മുതല്‍ തന്നെ സഭാ നടപടികളെ പ്രക്ഷുബ്‌ധമാക്കി കൊണ്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നിവ ഉയര്‍ത്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. പലഘട്ടങ്ങളിലും സഭ നിര്‍ത്തിവക്കുകയും ചെയ്‌തു. നാല് മണിയോടെ വീണ്ടും സഭ സമ്മേളിക്കുന്നതിനിടെയാണ് ബഹളമുണ്ടായത്. ഉദ്യോഗസ്‌ഥരുടെ കയ്യില്‍ നിന്ന് ഫയലുകള്‍ തട്ടിയെടുത്ത് പ്രതിപക്ഷ എംപിമാര്‍ കീറിയെറിഞ്ഞു. ഫയലുകള്‍ നശിപ്പിച്ച എംപിമാര്‍ക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന.
Read Also: തിരഞ്ഞെടുപ്പ് വീഴ്‌ച; ഒമ്പത് രാഷ്‌ട്രീയ പാർട്ടികൾക്ക് പിഴയിട്ട് സുപ്രീം കോടതി