‘വിവോ’ ഇല്ലേലെന്താ? ഇന്ത്യന്‍ പണക്കാര്‍ ഉണ്ടല്ലോ

By Team Member, Malabar News
Representational image
Ajwa Travels

ഇന്ത്യന്‍ കമ്പനി ഡ്രീം11, ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത് 220 കോടിക്ക്

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത് 220 കോടിക്ക്. ഇന്ത്യയിലെ ഫാന്റസി ഗെയിമിംഗ് കമ്പനിയായ ഡ്രീം 11 ആണ് 13-മത് ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്.അണ്‍അക്കാദമി (210 കോടി), ടാറ്റ (180 കോടി), ബൈജുസ് (125 കോടി) തുടങ്ങിയ പ്രമുഖ കമ്പനികളും ലേലത്തില്‍ പങ്കെടുത്തു.

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ വിവോ, 2022 വരെയുള്ള ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് നേരത്തെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ നയതന്ത്രപ്രശ്‌നങ്ങള്‍ വിവോയുടെ 5 വര്‍ഷത്തേക്കുള്ള സ്പോണ്‍സര്‍ഷിപ്പ് സ്ഥാനം തെറിപ്പിക്കുകയായിരുന്നു. ഈ വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നാണ് വിവോയെ മാറ്റിയിരിക്കുന്നത്. അടുത്ത സീസണില്‍ വിവോയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് പുനരാരംഭിക്കാമെന്നും കരാറില്‍ പറയുന്നു.

രണ്ട് ഇന്ത്യന്‍ സംരംഭകര്‍ ചേര്‍ന്നാണ് 2008ല്‍ ഡ്രീം11 സ്ഥാപിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരായി തുടരാന്‍ ഡ്രീം11ന് സാധിക്കും.പക്ഷേ വിവോ തിരിച്ചുവന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാനം മാറികൊടുക്കേണ്ടിവരും.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ വെച്ചാണ് ഈ വര്‍ഷത്തെ ഐപിഎല്‍ തീരുമാനിച്ചിരിക്കുന്നത്. 2014ന് ശേഷം ഇതാദ്യമായാണ് ഐപിഎല്‍ ഇന്ത്യക്ക് പുറത്ത് വെച്ച് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE