അബുദാബി: വെറും 163 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഡൽഹി ദയനീയമായി പരാജയപ്പെട്ടു. ഇന്നത്തെ കളിയിലെ ഹൈലൈറ്റ്; ഈ സീസണിലെ ആദ്യ പരാജയം ഡെൽഹി ക്യാപ്പിറ്റൽ സ്വന്തമാക്കിയപ്പോൾ ഹൈദരാബാദ് സൺ റൈസേഴ്‌സിന് ആദ്യ വിജയം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺ റൈസേഴ്‌സ് ബൗളര്‍മാരുടെ മികവിലാണ് ജയിച്ചു കയറിയത്.
Read More: പ്ലാസ്‌മാ തെറാപ്പി; കോവിഡ് മുക്‌തരുടെ സഹായം തേടി
163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മറുപടി ബാറ്റിങിൽ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 147 റൺസിൽ അവസാനിച്ചു ഡെൽഹിയുടെ ദയനീയ കളി. നാല് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ റഷീദ് ഖാനാണ് കളി ഹൈദരാബാദിന് അനുകൂലമാക്കിയത്. ഭുവനേശ്വര്‍ കുമാര്‍, നടരാജന്‍ തുടങ്ങിയവരും മികവ് പുലര്‍ത്തി.
നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിലാണ് സൺ റൈസേഴ്‌സ് 162 റൺസെടുത്തത്. 48 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 53 റൺസെടുത്ത ബെയർസ്റ്റോയാണ് ഹൈദരാബാദ് സൺ റൈസേഴ്‌സിന്റെ ടോപ് സ്‌കോർ വ്യക്‌തി.
നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത സൺ റൈസേഴ്‌സിന്റെ റാഷിദ് ഖാനാണ് ഡൽഹിയുടെ നടുവൊടിച്ചത്. റാഷിദ് ഖാനെ കൂടാതെ, സൺ റൈസേഴ്‌സിന് വേണ്ടി ഭുവനേശ്വർ കുമാർ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടും ഖലീൽ അഹമ്മദ്, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി. ഡൽഹിക്കായി കഗീസോ റബാദ, അമിത് മിശ്ര എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
മികച്ച ബൗളിങ് പ്രകടനമാണ് ഡെല്‍ഹിയും കാഴ്‌ച്ച വെച്ചത്. നാല് ഓവര്‍ എറിഞ്ഞ റബാദ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. അമിത് മിശ്രയും രണ്ടു വിക്കറ്റെടുത്തു. ഹൈദരാബാദ് സൺ റൈസേഴ്‌സിന് വേണ്ടി അരങ്ങേറ്റ മത്സരം കളിക്കുന്ന അബ്‌ദുൽ സമദ് ഏഴു പന്തിൽ ഓരോ ഫോറും സിക്‌സും സഹിതം 12 റൺസുമായി പുറത്താകാതെ നിന്നു.
Most Read: മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാരാണ് ഇന്ത്യയില്‍; സ്വര ഭാസ്‌കര്‍