ബെംഗളൂരു: കന്നഡ സിനിമ മേഖലയെ പിടിച്ചു കുലുക്കിയ ബെംഗളൂരു മയക്കുമരുന്ന് കേസ് പരിഗണിക്കുന്ന ജഡ്‌ജിക്ക് ഭീഷണിക്കത്ത്. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു.
കേസില്‍ അറസ്‌റ്റിലായ നടിമാരെ വിട്ടയച്ചില്ലെങ്കില്‍ ആക്രമിക്കും എന്നായിരുന്നു കത്തില്‍ പറഞ്ഞത്. അതിനോടൊപ്പം ഡിറ്റണേറ്റര്‍ എന്ന് തോന്നിക്കുന്ന വസ്‌തുവും അയച്ചിരുന്നു.
ബെംഗളൂരുവിലെ ലഹരി കടത്തു സംഘങ്ങളും, സിനിമ മേഖലയും തമ്മിലുള്ള ബന്ധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതില്‍ എന്‍സിബിയും സിബിയും രജിസ്‌റ്റർ ചെയ്‌ത കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്‌ജിക്കാണ് കഴിഞ്ഞ ദിവസം കത്തയച്ചത്.
ഡിറ്റണേറ്റര്‍ പോലെ തോന്നിക്കുന്ന വസ്‌തു കൂടെ ഉള്ളതിനാല്‍ ബോംബ് സ്‌ക്വാഡ് എത്തിയാണ് പാക്കറ്റ് തുറന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് കേസെടുത്തു. 4 പേരെയാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്.
Read Also: “ചൈനക്കാരെ ഇന്ത്യൻ മണ്ണിൽ നിന്ന് എപ്പോൾ പുറത്താക്കും?; ആറു മണിക്ക് അതിനും ഒരു ഉത്തരം തരൂ”