മയക്കുമരുന്ന് കേസ്; ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ വധശിക്ഷ

By News Desk, Malabar News
youth-was-found-hanging
Ajwa Travels

സിംഗപ്പൂർ: മയക്കുമരുന്ന് കേസില്‍ ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരന് സിംഗപ്പൂരിൽ വധശിക്ഷ. മലേഷ്യയിലെ കിഷോര്‍ കുമാര്‍ രാഗുവാനാണ് (41) ഹൈക്കോടതി ജഡ്‌ജി ഓഡ്രി ലിം വധശിക്ഷ വിധിച്ചത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് വാങ്ങിയ സിംഗപ്പൂർ പൗരനായ പങ് ആഹ് കിയാങിനെ (61) ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

2016 ജൂലൈയിലാണ് കിഷോര്‍ കുമാര്‍ ഹെറോയിന്‍ മയക്കുമരുന്ന് കടത്തിയതിന് സിംഗപ്പൂരിൽ പിടിയിലായത്. ബൈക്കില്‍ സിംഗപ്പൂരിൽ എത്തിയ ഇയാള്‍ പങ് കിയാങ്ങിന് ഒരു ബാഗ് കൈമാറിയിരുന്നു. ഈ ബാഗില്‍നിന്നാണ് 36.5 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തത്. സിംഗപ്പൂർ നിയമപ്രകാരം 15 ഗ്രാമിന് മുകളില്‍ ഹെറോയിന്‍ കടത്തിയാല്‍ വധശിക്ഷ വിധിക്കാം. ഇതനുസരിച്ചാണ് പ്രതിയെ ഹൈക്കോടതി ശിക്ഷിച്ചത്.

അതേസമയം, സിംഗപ്പൂരിൽ കൈമാറാന്‍ ഏല്‍പ്പിച്ച ബാഗില്‍ ഹെറോയിന്‍ ഉണ്ടായിരുന്നതായി തനിക്കറിയില്ലായിരുന്നു എന്ന് പ്രതി വാദിച്ചു. ബാഗ് സിംഗപ്പൂരിലെത്തിച്ചാല്‍ 160 യുഎസ് ഡോളറാണ് തനിക്ക് വാഗ്‌ദാനം ചെയ്‌തിരുന്നതെന്നും ബാഗില്‍ അലങ്കാര കല്ലുകളാണെന്നാണ് താന്‍ വിചാരിച്ചതെന്നും പ്രതി പറഞ്ഞു. കിഷോറില്‍ നിന്ന് വാങ്ങിയ ബാഗ് തന്റെ ഭാര്യാസഹോദരന് വേണ്ടി തൽകാലം കൈയില്‍ വെക്കുകയാണ് ചെയ്‌തതെന്ന് മറ്റൊരു പ്രതിയായ പങ് കിയാങ്ങും കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ രണ്ട് വാദങ്ങളും കോടതി തള്ളുകയായിരുന്നു.

Also Read: ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ളവരുടെ ശബ്‌ദ സാമ്പിളുകൾ പരിശോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE