മുംബൈ: ലഹരി മരുന്ന് ഇടപാട് നടത്താന്‍ ഉപയോഗിച്ച വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്‌മിൻ ദീപിക പദുകോണ്‍ തന്നെയെന്ന് നദി രാകുല്‍പ്രീത് സിംഗ്. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ രാകുലിനെ എന്‍സിബി ചോദ്യം ചെയ്‌തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദീപികയുടെ മാനേജര്‍ കരിഷ്‌മയും സുശാന്തിന്റെ മാനേജര്‍ ജയാ സാഹയും ഈ ഗ്രൂപ്പില്‍ അംഗങ്ങള്‍ ആയിരുന്നു എന്നും രാകുല്‍ വെളിപ്പെടുത്തി. നടി രാകുലിനെയും കരിഷ്‌മയെയും ഒരുമിച്ചാണ് എന്‍സിബി ചോദ്യം ചെയ്‌തത്. ലഹരി മരുന്ന് കൈവശം വച്ചത് സുശാന്തിന്റെ കാമുകി റിയക്ക് വേണ്ടി ആണെന്നും താന്‍ ഉപയോഗിച്ചിട്ടില്ലെന്നും രാകുല്‍ വ്യക്തമാക്കി. ദീപിക, സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെ എന്‍സിബി ഇന്ന് ചോദ്യം ചെയ്യും.
Read also: സുശാന്ത് മരണം; ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമെന്ന് അഭിഭാഷകന്‍