തിരുവനന്തപുരം: പൂവാർ റിസോർട്ടിലെ ലഹരിപാർട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും. ബെംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സ്‌ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാർട്ടി സംഘടിപ്പിച്ചത് നിർവാണ ഗ്രൂപ്പായിരുന്നു. സംഘാടകൻ അഖിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തിരുവനന്തപുരത്തെ മോഡലിലെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. നേരത്തെ എക്‌സൈസ് നടത്തിയ പരിശോധനയിൽ പൂവാർ റിസോർട്ടിൽ ലഹരി പാർട്ടി നടന്നതായി കണ്ടെത്തിയിരുന്നു.
റെയ്‌ഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ തുടങ്ങിയ മാരക മയക്കു മരുന്നുകൾ പിടിച്ചെടുത്തു. നാലു പേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി തുടങ്ങിയ പാർട്ടി ഇന്നു ഉച്ചവരെ നടന്നിട്ടുണ്ട്. നിർവാണ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കസ്‌റ്റഡിയിലെടുത്തവരെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്‌ത് വരികയാണ്.
Read Also: സിലബസ് പരിഷ്‌കരണം; പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി