ന്യൂഡെൽഹി: അസമിൽ വൻ മയക്കുമരുന്ന് വേട്ട. 130 കോടി രൂപയുടെ ലഹരിമരുന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ മണിപ്പൂർ സ്വദേശികളായ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ലോറിയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ലഹരിമരുന്ന് കടത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. മണിപ്പൂരിൽ നിന്നും അസമിലേക്ക് കടത്തിക്കൊണ്ട് വരുന്നതിനിടെയാണ് പോലീസ് ലഹരിക്കടത്ത് കണ്ടെത്തിയത്.
സോനാപൂരിലെ ടോൾ ഗേറ്റിന് സമീപമാണ് ട്രക്കിൽ മയക്കുമരുന്ന് കണ്ടെടുക്കുന്നത്. 4.6 ലക്ഷം യബ ഗുളികകൾ, 12 കിലോ മെതാംഫെറ്റാമിൻ, 1.5 കിലോ ഹെറോയിൻ എന്നിവയാണ് പിടിച്ചെടുത്തത്.
Read also: കേന്ദ്രത്തിന്റെ പിഎൽഐ പദ്ധതിയുടെ ഭാഗമാകാൻ ഒരുങ്ങി 75 വാഹന കമ്പനികൾ