ന്യൂഡെൽഹി: മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്, ബോഷ്, മിറ്റ്സുബിഷി, ടൊയോട്ട കിർലോസ്‌കർ, ടാറ്റ ഓട്ടോകോംപ് ഉൾപ്പെടെ 75 വാഹനകമ്പനികൾ കേന്ദ്ര സർക്കാരിന്റെ ഉൽപാദന ബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതിയുടെ ഭാഗമാകും. ഇവയ്‌ക്ക് പദ്ധതിയുടെ ഭാഗമാകാൻ സർക്കാർ അംഗീകാരം നൽകി. നേരത്തെ പദ്ധതിയിലൂടെ 42,500 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യം വച്ചതെങ്കിൽ നിലവിൽ 74,850 കോടി സമാഹരിക്കാമെന്നാണ് വിലയിരുത്തൽ.
വാഹന വ്യവസായ മേഖലയെ ഉണർത്താനുള്ള പദ്ധതി വിജ്‌ഞാപനം ചെയ്‌തത് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്. രാജ്യത്ത് ആധുനിക ഓട്ടമോട്ടീവ് സാങ്കേതിക ഉൽപന്നങ്ങളുടെ നിർമാണം പ്രോൽസാഹിപ്പിക്കാൻ 26,058 കോടി രൂപ നീക്കിവച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി 7.5 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അഞ്ച് വർഷത്തേക്കാണ് പദ്ധതിയിലൂടെ കമ്പനികൾക്ക് ആനുകൂല്യം ലഭിക്കുക.
Read Also: ഐഎഫ്എഫ്‍കെ; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ