തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകും. ബിജെപിയുടെ വിജയയാത്രക്കിടെ തിരുവല്ലയിൽ വച്ച് കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. സ്‌ഥാനാർഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പേ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുകയാണ് ബിജെപി. ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയാക്കിയത് കേരളത്തിന്റെ വികസനമുരടിപ്പിന് അറുതി വരുത്താനാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പ്രസ്‌താവിച്ചു.
കൊച്ചി മെട്രോയും, പാലാരിവട്ടം പാലവുമെല്ലാം ഇ ശ്രീധരന്റെ നേട്ടമാണെന്നും, അദ്ദേഹം മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും കെ സുരേന്ദ്രൻ വ്യക്‌തമാക്കി. അതേസമയം തന്നെ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും മൽസരിക്കാനാണ് താൽപര്യമെന്ന് ഇ ശ്രീധരൻ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു. എന്നാൽ ബിജെപി ഇ ശ്രീധരനെ തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ളസ് മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്.
Read also : വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ ജയിക്കേണ്ടവരല്ല; എംവി ജയരാജൻ