ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ വ്യക്‌തമാക്കി. ഭൂചലനമുണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമയും സ്‌ഥിരീകരിച്ചു.
പ്രഭവകേന്ദ്രത്തിൽ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടത്. അസമിലെ തേസ്‌പൂരിന് പടിഞ്ഞാറ് 43 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. 6.4 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയും അറിയിച്ചു. പലയിടത്തും ജനം വീടുകളിൽ നിന്ന് ഇറങ്ങിയോടി. രാവിലെ 7.51ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. വടക്കൻ ബംഗാളിലും മറ്റു വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലും പ്രകമ്പനം അനുവഭപ്പെട്ടു.
Read also: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ