ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി; കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശം

By Team Member, Malabar News
Malabarnews_Ebrahim kunj
V K Ebrahimkunju
Ajwa Travels

കൊച്ചി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റും വിജിലന്‍സും നടത്തുന്ന അന്വേഷണങ്ങള്‍ ഒരുമിച്ചു കൊണ്ടുപോവാന്‍ കോടതിയുടെ അനുമതി. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശവും നല്‍കി.

നോട്ടുനിരോധന സമയത്ത് ഇബ്രാഹിം കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള മാദ്ധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകളിലൂടെ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച തുകയാണ് ഇതെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചതോടെ ഹര്‍ജി കോടതി തീര്‍പ്പാക്കുകയായിരുന്നു.രണ്ട് മാസം മുന്‍പാണ് എന്‍ഫോഴ്സ്മെന്റ് കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എന്നാല്‍ മാദ്ധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെ വന്നത് കള്ളപ്പണമല്ല എന്ന വാദമാണ് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ ഉയര്‍ത്തിയത്. ഇദ്ദേഹത്തിന്റെ വസ്തുവകകളും ഉള്‍പ്പെടെ കോടതി പരിശോധിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിന് കേസില്‍ നിന്ന് പിന്മാറാന്‍ ഇബ്രാഹിം കുഞ്ഞ് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും വഴങ്ങാത്തതിനാല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ രണ്ട് അന്വേഷണങ്ങളും മുന്നോട്ട് കൊണ്ടുപോവാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE