ദുബായ്: ഖത്തറിലേക്ക് നേരിട്ട് പോകുന്നതിനും വരുന്നതിനുമായി വ്യോമാതിർത്തി തുറന്നു നൽകാൻ ഈജിപ്‌തും. കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്‌ഥത ചർച്ചക്ക് ശേഷമാണ് തീരുമാനം.
മൂന്നര വർഷത്തിന് ശേഷം ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര മാർഗങ്ങൾ തുറന്നുനൽകാൻ സൗദി അറേബ്യ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കുവൈറ്റാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിൽ ഇന്ന് തുടക്കം കുറിക്കുന്ന ജിസിസി ഉച്ചകോടിക്ക് മുന്നോടിയായായിരുന്നു തീരുമാനം. ഖത്തർ അമീർ ശൈഖ് തമീം ബിൻഹമ്മദ് അൽത്താനി ഉൾപ്പെടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
നേരത്തെ ബഹ്റൈനിൽ നടത്താനിരുന്ന ഉച്ചകോടിയാണ് വേദി മാറ്റിയതിനെ തുടർന്ന് സൗദിയിൽ നടത്തുന്നത്. മൂന്നരവർഷമായി തുടരുന്ന ഗൾഫ് പ്രതിസന്ധിക്ക് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് സഹകരണ ഉച്ചകോടി നടത്തുന്നത്.
Read also: താജ്മഹലില്‍ കാവിക്കൊടി വീശിയ നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍